Wednesday, September 7, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 12

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -12  -   സൂക്തം 133 മുതൽ 138 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


(133)
وَإِنَّ لُوطًا لَّمِنَ الْمُرْسَلِينَ


ലൂഥും ദൂതന്മാരിലൊരാൾ തന്നെ


ഇബ്‌റാഹീം നബി عليه السلام യുടെ സഹോദരൻ ഹാറാൻ എന്നവരുടെ മകനാണ് ലൂഥ് നബി عليه السلام ഇബ്‌റാഹീം നബി عليه السلامയുടെ കൂടെ ബാബിലോണിയയിൽ ആയിരുന്നു താമസം. ഇബ്‌റാഹീം നബി عليه السلامയുടെ വിശുദ്ധ സ്വഭാവങ്ങൾ തന്നെയും സ്വാധീനിക്കുകയും ഇബ്‌റാഹീം നബി عليه السلامക്ക് പ്രവാചകത്വം ലഭിച്ചപ്പോൾ വിശ്വസിക്കുകയും ഇബ്‌റാഹീം നബി عليه السلام വിശ്വാസ സംരക്ഷണാർത്ഥം ജൻമ നാട് വിട്ട് പലായനം ചെയ്ത് ആദ്യം ഹറ് റാനിലും പിന്നീട് ഫലസ്ഥീനിലും എത്തിയപ്പോൾ കൂടെ  പലായനം  ചെയ്യുകയും ചെയ്തു. പിന്നെ ഇബ്‌റാഹീം നബി عليه السلامയുടെ അനുവാദത്തോടെ സദൂമിൽ താമസമാക്കി സദൂം ഉൾപ്പെടെ അഞ്ച് (ഏഴ് എന്നും അഭിപ്രായമുണ്ട് ) ഗ്രാമങ്ങളുടെ കൂട്ടമാണ്, മുഅ്തഫിഖാത്ത്. അവർ അങ്ങേയറ്റം അധർമ്മകാരികളും തെമ്മാടികളുമായിരുന്നു പിടിച്ചു പറിയും കൊള്ളയും വഞ്ചനയും പതിവാക്കിയിരുന്ന അവർ മുൻ കാലത്ത് ആർക്കും പരിചിതമല്ലാതിരുന്ന പുരുഷന്മാരുടെ പിൻ ദ്വാരത്തിൽ മൈഥുനം നടത്തുന്ന കടുത്ത പ്രകൃതി വിരുദ്ധ സ്വഭാവം കൂടി ശീലമാക്കി. സദസ്സുകളിൽ നിർലജ്ജം കീഴ്വായു പുറപ്പെടുവിക്കുന്നത് അഭിമാനമായി കാണുന്ന രീതിയും അവർക്കുണ്ടായിരുന്നു  അവരിലേക്കായിരുന്നു പ്രവാചകനായി ലൂഥ് നബിയുടെ നിയോഗം. അവരെ തിന്മയിൽ നിന്ന് പിന്തിരിപ്പിക്കാനും നല്ലവരായി പരിവർത്തിപ്പിക്കാനും ലൂഥ് നബി عليه السلام അക്ഷീണം പ്രയത്നിച്ചു അങ്ങേയറ്റം വഷളായ ചെയ്തികൾ ഉപേക്ഷിക്കാൻ കരളുപൊട്ടി ലൂഥ് നബി عليه السلام ഉപദേശിച്ചു കൊണ്ടിരുന്നു എന്നാൽ  ഉപദേശങ്ങളോ ഉൽബോധനങ്ങളോ അവരെ സ്വാധീനിച്ചില്ല. സദുപദേശം നടത്തിയ ലൂഥ് നബി عليه السلامയെ പരിഹസിക്കുന്ന പ്രകോപനം നടത്തുകയാണ് അവർ ചെയ്തത് .അതായത് വൃത്തികേടൊന്നും ചെയ്യാത്ത ലൂഥിനെ ഇവിടെ നിന്ന് പുറത്താക്കുക അദ്ദേഹത്തിനു ഈ സ്ഥലം അനുയോജ്യമല്ല എന്നായിരുന്നു അവർ പറഞ്ഞത്. എന്നെ അനുസരിക്കുന്നില്ലെങ്കിൽ കടുത്ത ശിക്ഷ അള്ളാഹു നൽകുമെന്ന് താക്കീത് ചെയ്തപ്പോൾ എന്നാൽ താമസിക്കണ്ട ശിക്ഷ പെട്ടെന്ന് കൊണ്ടു വരൂ എന്ന വെല്ലുവിളിയായിരുന്നു പ്രതികരണം അപ്പോൾ അള്ളാഹുവേ! ഈ നാശകാരികൾക്കെതിരിൽ എന്നെ നീ സഹായിക്കേണമേ എന്ന് ലൂഥ് നബി പ്രാർത്ഥിച്ചു .ആ പ്രാർത്ഥന സ്വീകരിച്ച അള്ളാഹു ജിബ്‌രീൽ, മീഖാഈൽ, ഇസ്‌റാഫീൽ عليهم الصلاة والسلام എന്നീ മലക്കുകളെ അവരുടെ നാട്ടിലേക്ക് നിയോഗിച്ചു അവർ ശിക്ഷിക്കപ്പെട്ടു ചരിത്രം താഴെ വിവരിക്കുന്നുണ്ട് ലൂഥ് നബി عليه السلامയുടെ ചരിത്രം ഖുർആനിൽ അൻആം, അഅ്റാഫ്, ഹൂദ്, ഹിജ്‌ർ, അൻബിയാഅ്, ഉൾപ്പെടെ പതിനഞ്ച് അദ്ധ്യായങ്ങളിൽ പരാമർശിച്ചിട്ടുണ്ട് ചിലയിടത്ത് ചുരുക്കിയും മറ്റിടത്ത് വിശദമായും .
ഇവരിൽ സ്വവർഗ രതി സജീവമായതിന്റെ കാരണം സംബന്ധിച്ച് ഇമാം സുയൂഥി
رحمة الله عليهഎന്നവർ ഇബ്നു അബ്ബാസിൽ رضي الله عنهനിന്ന് ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം അവർ ധാരാളം തോട്ടങ്ങളും പഴങ്ങളും ഉള്ളവരായിരുന്നു ജനം സഞ്ചരിക്കുന്ന വഴിയോരത്തും അവരുടെ തോട്ടങ്ങൾ കാണാമായിരുന്നു അവർക്ക് ഒരുഘട്ടത്തിൽ വരൾച്ചയും വിഭവങ്ങളുടെ കുറവും അനുഭവപ്പെട്ടു.വഴിയോരത്തുള്ള പഴങ്ങൾ യാത്രക്കാർ തട്ടിയെടുക്കുന്നത് തടയാൻ എന്ത് ചെയ്യണം എന്ന ആലോചനയുണ്ടായി ചിലർ പറഞ്ഞത് യാത്രക്കാരിൽ നിന്ന് നമ്മുടെ പഴങ്ങൾ സംരക്ഷിക്കാനായാൽ നമ്മുടെ ജീവിതം പ്രയാസമില്ലാതാവും. അവരെ നമ്മൾ എങ്ങനെ തടയും എന്നായി അടുത്ത ചർച്ച.അതിൽ ചിലർ മുന്നോട് വെച്ച ആശയമാണ് നമ്മുടെ കയ്യിൽ കിട്ടുന്ന യാത്രക്കാരെ നാം ലൈംഗീകമായി കയ്യേറ്റം ചെയ്യുക.പണം ആവശ്യപ്പെടുകയും ചെയ്യാം.അപ്പോൾ ആളുകളുടെ യാത്ര ഈ വഴിക്ക് ഇല്ലാതെയാക്കാം.ഇങ്ങനെ ധന സംരക്ഷണത്തിനു തുടങ്ങിയ ഈ ദുഷ് കൃത്യം പിന്നീട് അവരുടെ സ്ഥിരം രീതിയായി മാറി. ഇബ്‌ലീസ് നല്ല ചന്തമുള്ള ആൺകുട്ടിയായി വന്ന് ഇത്തരം കാര്യത്തിനു ക്ഷണിച്ച് തുടക്കമിട്ടു എന്നും അഭിപ്രായമുണ്ട് (അദ്ദുർ അൽ മൻഥൂർ )


അസാന്മാർഗിക രീതികൾ അഭിമാനമായി കാണുന്ന ആധുനിക സമൂഹവും ഇത്തരം കാര്യങ്ങൾ നടപ്പിലാക്കി
ശിക്ഷ ഏറ്റു വാങ്ങാനുള്ള തയാറെടുപ്പിലാണെന്നത് സാം സഗൌരവം കാണേണ്ട കാര്യമാണ്




(134)


إِذْ نَجَّيْنَاهُ وَأَهْلَهُ أَجْمَعِينَ


അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും മുഴുവൻ നാം രക്ഷപ്പെടുത്തിയ സന്ദർഭം (ശ്രദ്ധേയമത്രെ)



വിശുദ്ധ ഖുർആൻ പതിനൊന്നാം അദ്ധ്യായം ( ഹൂദ് ) എഴുപത്തി ഏഴ് മുതൽ എൺപത്തി മൂന്ന് കൂടിയ സൂക്തങ്ങളിൽ ഈ ചരിത്രം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട് അവിടെ ഇബ്നു കസീർ رحمة الله عليهവിവരിച്ചത് ഇങ്ങനെ സംഗ്രഹിക്കാം.മലക്കുകൾ സുന്ദരന്മാരായ യുവാക്കളുടെ വേഷത്തിൽ ഇബ്‌റാഹീം നബിയു عليه السلامമായി സംസാരിച്ച ശേഷം ലൂഥ് നബി عليه السلامയുടെ വീട്ടിൽ എത്തി. കാണാൻ കൊള്ളാവുന്ന യുവാക്കൾ അതിഥികളായി എത്തിയത് ലൂഥ് നബി عليه السلامയെ വിഷമത്തിലാക്കി കാരണം സ്വവർഗപ്രേമികളായ തന്റെ നാട്ടുകാർ അതിഥികളെ മാനം കെടുത്തും പ്രതിരോധിക്കാനാവട്ടെ താൻ അശക്തനും. എത്രയും പെട്ടെന്ന് അതിഥികൾ സ്ഥലം വിടുന്നതാണ് നല്ലത് എന്ന് ചിന്തിച്ച ലൂഥ് നബി عليه السلام വ്യംഗമായി തന്റെ നാട്ടുകാരുടെ അസാന്മാർഗിക രീതി അവരെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് അത് സൂചിപ്പിക്കുകയും ചെയ്തു. എത്രയും വേഗം ഇവിടെ നിന്ന്  പോകാൻ അവർക്ക് പ്രേരണ നൽകും വിധം നാലു തവണ ഈ ആശയം ആവർത്തിച്ചു പറഞ്ഞു അതിഥികളായി പുരുഷന്മാർ വന്നാൽ ഞങ്ങൾ അവരെ സൽക്കരിക്കുമെന്നും ഞങ്ങൾക്ക് അവരെ വിട്ടു തരണമെന്നും ലൂഥ് നബി عليه السلامയോട് നേരത്തെ തന്റെ നാട്ടുകാർ പറഞ്ഞിട്ടുണ്ടായിരുന്നു ഇത്രയൊക്കെ പ്രേരിപ്പിച്ചിട്ടും അതിഥികൾ പോകാൻ കൂട്ടാക്കാതെ വീട്ടിൽ നിന്നു. അതേ സമയം ഈ തിന്മക്ക് പിന്തുണ നൽകിയിരുന്ന ലൂഥ് നബി عليه السلامയുടെ ഭാര്യ വീട്ടിൽ സുന്ദരന്മാരായ പുരുഷന്മാർ എത്തിയിട്ടുണ്ട് എന്ന വിവരം നാട്ടിലെ അധമന്മാർക്ക് ചോർത്തിക്കൊടുത്തു. ഈ വാർത്ത കേൾക്കേണ്ട താമസം.അതാ വരുന്നു കൂട്ടം കൂട്ടമായി നാട്ടിലെ തെമ്മാടികൾ! വന്ന പുരുഷന്മാരെ തങ്ങൾക്ക് വിട്ടു തരണമെന്നും ഞങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനു അവരെ ഞങ്ങൾ ഉപയോഗിക്കുമെന്നും പറഞ്ഞായിരുന്നു അവരുടെ വരവ്‌! അവർ എന്റെ അതിഥികളാണെന്നും അവരെ ഈ വിധം അപമാനിക്കുന്നത് ശരിയല്ലെന്നും അത് കൊണ്ട് പ്രകൃതി ആവശ്യപ്പെടുന്നത് പോലെ സ്ത്രീകളെ വിവാഹം ചെയ്ത് കാമ ദാഹം തീർക്കണമെന്നും ലൂഥ് നബി عليه السلامഅവരോട് കെഞ്ചിപ്പറഞ്ഞു എന്നാൽ ഞങ്ങൾക്ക് സ്ത്രീകളിൽ തല്പര്യമില്ലെന്നും പുരുഷന്മാരെ ഉപയോഗിക്കുന്നതാണ് ഞങ്ങളുടെ ഇഷ്ടമെന്ന് നിങ്ങൾക്ക് അറിയില്ലേ? നിങ്ങളുടെ വീട്ടിൽ പുരുഷന്മാരെ അതിഥികളായി സ്വീകരിക്കാതെ അവരെ ഞങ്ങൾക്ക് വിട്ടു തരണമെന്ന് ഞങ്ങൾ നേരത്തേ തന്നെ നിങ്ങളോട് പറഞ്ഞിരുന്നതല്ലേ? തുടങ്ങിയ ചോദ്യങ്ങൾ അവർ ചോദിച്ചു കൊണ്ടിരുന്നു അതിഥികളുടെ വിഷയത്തിൽ മര്യാദ പാലിക്കണമെന്ന് അറിയാവുന്ന ഒരുത്തനും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലേ എന്ന് ലൂഥ് നബി عليه السلام വിഷമത്തോടെ ചോദിച്ചു.അവർ അകത്തേക്ക കയറാതിരിക്കാനായി വാതിലിനടുത്ത് നിലയുറപ്പിച്ച ലൂഥ് നബി عليه السلامയെ തള്ളി മാറ്റി അവർ അകത്ത് കയറുമെന്ന നില വന്നപ്പോൾ വന്ന അതിഥികൾ സസ്പെൻസ് അവസാനിപ്പിച്ച് ലൂഥ് നബി عليه السلامയോട് പറഞ്ഞു നിങ്ങൾ ഭയപ്പെടേണ്ട. ഞങ്ങൾ നാഥന്റെ ദൂതന്മാരാണ്. ഞങ്ങളുടെ അടുത്തേക്ക് അവർക്ക് എത്താനാവില്ല. ഈ ധിക്കാരികൾക്ക് നൽകാനുള്ള ശിക്ഷയുമായി വന്നതാണ് ഞങ്ങൾ. ഇന്ന് പ്രഭാതം വരേ മാത്രമേ അവർക്ക് ആയുസ്സുള്ളൂ. അതിനാൽ നിങ്ങൾ വാതിലിനടുത്ത് ഞങ്ങൾക്ക് വേണ്ടി ഇനിയും കാവൽ നിൽക്കേണ്ടതില്ല അവരെ ഞങ്ങൾക്ക് വിട്ടേക്കൂ എന്ന്.അങ്ങനെ ജിബ്‌രീൽ عليه السلام തന്റെ ചിറക് വിടർത്തി അവരെ മുഖമടക്കി അടിച്ചു. കണ്ണ് കാണാതെ, വഴിയറിയാതെ സ്വന്തം വീടുകളിലെത്താനാവതെ അവർ കുടുങ്ങി   ലൂഥ് നബി عليه السلامയോട്  നിങ്ങളും കുടുംബവും രാത്രി തന്നെ ഇവിടം വിടണമെന്നും ഇവർക്ക് പ്രഭാതത്തോടെ സർവ നാശത്തിന്റെ ശിക്ഷയെത്തുമെന്നും നിങ്ങൾ പോകുന്ന നേരം എന്ത് ശബ്ദം കേട്ടാലും തിരിഞ്ഞു നോക്കരുതെന്നും മലക്കുകൾ നിർദ്ദേശിച്ചു. അവർ രാത്രി വീട്ടിൽ നിന്ന് യാത്ര തുടർന്നു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ തന്റെ ഭാര്യക്ക് ശിക്ഷ കിട്ടി. കാരണം അവർ ഈ തോന്നിയവാസത്തെ അനുകൂലിച്ചിരുന്ന സ്ത്രീയാണ് ലൂഥ് നബി عليه السلامക്കെതിരിൽ അക്രമികൾക്ക് സഹായം ചെയ്യുന്നവളായിരുന്നു അവർ. അങ്ങനെ ആ ഗ്രമാത്തെ ജിബ്‌രീൽ عليه السلام കീഴ്മേൽ മറിക്കുകയും ഓരോരുത്തരുടെയും മേൽ ചൂളവെച്ച ഇഷ്ടികക്കല്ലുകൾ പതിക്കുകയും ദയനീയമായി അവർ കൊല്ലപ്പെടുകയും ചെയ്തു ഓരോരുത്തരിലും പതിച്ചത് അവർക്കായി അടയാളം വെക്കപ്പെട്ട കല്ലുകൾ തന്നെയായിരുന്നു (ഇബ്നുകസീർ)

 


(135)
إِلَّا عَجُوزًا فِي الْغَابِرِينَ


പിന്മാറി നിന്നവരിൽപ്പെട്ട ഒരു കിഴവിയൊഴികെ


ലൂഥ് നബി عليه السلامയുടെ ഭാര്യയാണ് ആ കിഴവി. അവർ ഈ തെറ്റിനു സഹായം ചെയ്യുന്നവരും അതിനെ അംഗീകരിക്കുന്നവരുമായിരുന്നു. അതിനാൽ ലൂഥ് നബി عليه السلامയുടെ കൂടെ യാത്ര ചെയ്യാൻ അവർക്കായില്ല. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതോടെ നാട്ടുകാർ അനുഭവിക്കുന്ന ശിക്ഷ അവർക്കും ഏറ്റു വാങ്ങേണ്ടി വന്നു.
കുറ്റം ചെയ്യൽ മാത്രമല്ല കുറ്റങ്ങളെ പിന്തുണക്കലും മഹാ പാതകം തന്നെ എന്ന് നമുക്കിവിടെ നിന്ന് മനസ്സിലാക്കാം.
ഒരു തിന്മ കണ്ടാൽ കൈകൊണ്ട് തടയുക.സാധ്യമല്ലെങ്കിൽ നാവ് കൊണ്ട് തിരുത്തുക.അതിനും കഴിയില്ലെങ്കിൽ മനസ്സിൽ അതിനോടുള്ള വെറുപ്പ് വെച്ചു പുലർത്തുകയെങ്കിലും ചെയ്യുക എന്ന നബി വചനം വളരെ പ്രസക്തം തന്നെ.




(136)
ثُمَّ دَمَّرْنَا الْآخَرِينَ


പിന്നെ മറ്റുള്ളവരെ നാം തകർത്തു കളഞ്ഞു



ലൂഥ് നബി عليه السلامയെയും വിശ്വാസികളായ കുടുംബത്തെയും രക്ഷപ്പെടുത്തിയ ശേഷം അവരെ നാം ശിക്ഷിച്ചു. അള്ളാഹുവിന്റെ ശിക്ഷ എത്തിയപ്പോൾ ആ ധിക്കാരികൾ തകർന്നടിഞ്ഞു. നാലോ അഞ്ചോ ഗ്രാമങ്ങളിലാണ് അവർ താമസിച്ചിരുന്നത് അതെല്ലാം നിലംപരിശായി. ചാവുകടൽ അവിടെയാണ്  എന്ന് അഭിപ്രായമുണ്ട്


(137)
وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ


തീർച്ചയായും നിങ്ങൾ രാവിലെ അവരുടെ അടുത്ത് കൂടി കടന്നു പോവാറുണ്ട്

പ്രവാചകരെ നിഷേധിച്ച ആ ജനതയെ കൂട്ടത്തോടെ അള്ളാഹു നശിപ്പിച്ച പ്രദേശത്തു കൂടി പകൽ യാത്ര ചെയ്യുന്നു. അവർ ഏറ്റു വാങ്ങിയ ശിക്ഷ ഓർക്കാൻ നിങ്ങൾക്ക് അവസരമുണ്ടാകുന്നു  


 

(138)
وَبِاللَّيْلِ أَفَلَا تَعْقِلُونَ


രാത്രിയിലും. എന്നിട്ടും നിങ്ങൾ ചിന്തിച്ച് ഗ്രഹിക്കുന്നില്ലേ
?

രാത്രിയിലും നിങ്ങൾ ആ വഴി സഞ്ചരിക്കുന്നുണ്ട് എന്നിട്ടും
നിങ്ങൾ എന്ത് കൊണ്ട് അതിൽ നിന്ന് പാഠമുൾക്കൊള്ളുന്നില്ല എന്നാണ് സത്യ നിഷേധികളോട്
അള്ളാഹു ചോദിക്കുന്നത്
അള്ളാഹുവിന്റെ നിയമങ്ങൾ പാലിച്ചു ജീവിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ
امين

 


(തുടരും)
ان شاء الله

 

 

Sunday, August 7, 2022

അദ്ധ്യായം 37 | സൂറത്ത് അസ്സാഫാത്ത് الصافات سورة | ഭാഗം 11

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات سورة | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 182

(Part -11  -   സൂക്തം 123 മുതൽ 132 വരെ സൂക്തങ്ങളുടെ വിവരണം )

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(123)

وَإِنَّ إِلْيَاسَ لَمِنْ الْمُرْسَلِينَ


ഇൽയാസും ദൂതന്മാരിലൊരാൾ തന്നെ


ഇസ്‌റയേലികളിലേക്ക് വന്ന പ്രവാചകന്മാരിൽ പെട്ട നബിയാണ് ഇൽയാസ് നബി. عليه السلام യാസീൻ എന്നാണ് പിതാവിന്റെ പേര്. ഹാറൂൻ നബി عليه السلامയുടെ പരമ്പരയിലാണ് അദ്ദേഹം. ഇദ്‌രീസ് നബി عليه السلامഎന്നത് ഇദ്ദേഹത്തിന്റെ തന്നെ മറ്റൊരു നാമമാണ് എന്ന് അഭിപ്രായമുണ്ട് (ഥിബ്‌രി)


ഇമാം ഖുർതുബി എഴുതുന്നു
അൽയസഅ് നബി عليه السلامയുടെ പിതൃവ്യനാണ് ഇൽയാസ് നബി .عليه السلام യൂശഅ് നബി عليه السلامക്കും ഹിസ്‌ഖീൽ നബി عليه السلامക്കും ശേഷം ഇസ്‌റയേലികളിൽ മൂല്യ ച്യുതി സംഭവിക്കുകയും അള്ളാഹുവോട് അവർ ചെയ്ത കരാർ ലംഘിച്ച് ബിംബാരാധന നടത്തുകയും അള്ളാഹുവിൽ നിന്ന് അവർ പരീക്ഷണങ്ങൾ ഏറ്റു വാങ്ങുകയും ചെയ്തു കൊണ്ടിരുന്ന ഒരു സന്ദർഭത്തിൽ അവരിലേക്ക് പ്രവാചകരായി ഇൽയാസ് നബി عليه السلامയെ അള്ളാഹു അയക്കുകയും അൽയസഅ് എന്നവർ തന്നെ പിന്തുടരുകയും തന്നെക്കൊണ്ട് വിശ്വസിക്കുകയും ചെയ്തു എന്നാൽ ഇസ്‌റയേലികൾ തന്റെ ഉൽബോധനങ്ങൾക്ക് ചെവികൊടുത്തില്ലെന്ന് മാത്രമല്ല ആവുംവിധം തനിക്കെതിരിൽ അതിക്രമങ്ങൾ അഴിച്ചു വിടുകയായിരുന്നു അവസാനം ഇവരിൽ നിന്ന് എനിക്ക് ഒരു രക്ഷ നൽകാൻ ഇൽയാസ് നബി عليه السلام അള്ളാഹുവോട് പ്രാർത്ഥിച്ചു അപ്പോൾ ഒരു നിശ്ചിത ദിവസം മറ്റൊരു സ്ഥലത്തേക്ക് പുറപ്പെടാനും കൂടെ വരാൻ തയാറുള്ളവരെ കൂടെ കൂട്ടാനും നിർദേശിച്ചു അൽയസഅ് എന്നവരോടൊപ്പം നാട്ടി നിന്ന് പുറപ്പെട്ടു യാത്രാമദ്ധ്യേ അൽയസഅ് എന്നവർ ഇൽയാസ് നബി عليه السلامയോട് ചോദിച്ചു നിങ്ങൾ എന്നോട് എന്താണ് കല്പിക്കുന്നത്? അപ്പോൾ തന്റെ പുതപ്പ് മുകളിലൂടെ അൽയസഅ് എന്നവർക്ക് ഇട്ട് കൊടുത്തു തന്റെ ശേഷം ഇസ്‌റയേലികളെ നയിക്കാനുള്ള പ്രതിനിധിയാണെന്നതിന്റെ സൂചയായിരുന്നു അത്. താനുമായുള്ള അവസാന സമയം! പിന്നീട് ഇൽയാസ് നബി عليه السلامക്ക് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും രുചി നഷ്ടപ്പെടുകയും പ്രത്യേക പ്രകാശം അള്ളാഹു തന്നെ ധരിപ്പിക്കുകയും മലക്കുകൾക്കൊപ്പം പറന്നുയരുകയും ചെയ്തു. അദ്ദേഹം മനുഷ്യനും ഒപ്പം മലക്കിന്റെ പ്രകൃതം സ്വീകരിക്കാനായവരും ഭൂമിയിലും ആകാശത്തും ജീവിക്കുന്നവരുമായി അതിന്റെ കാരണമായി ഇബ്നു ഖുതൈബ: رضي الله عنه പറയുന്നത് അള്ളാഹു ഇൽയാസ് നബി عليه السلامയോട് നിങ്ങൾ ചോദിക്കൂ തരാം എന്ന് പറഞ്ഞു എന്നെ ആകാശത്തേക്ക് ഉയർത്തുകയും മരണത്തെ പരമാവധി താമസിപ്പിക്കുകയും ചെയ്യുക എന്നായിരുന്നു നബി عليه السلامയുടെ ആവശ്യം അപ്പോൾ തന്നെ മലക്കുകൾക്കൊപ്പം പറക്കാൻ അള്ളാഹു അനുവാദം നൽകുകയും താൻ പറക്കുകയും ചെയ്തു. താൻ രോഗിയാവുകയും മരിക്കുമെന്ന് തോന്നുകയും ചെയ്തപ്പോൾ മഹാൻ വല്ലാതെ കരഞ്ഞുവെന്നും എന്തിനാണ് കരയുന്നത് എന്ന് അള്ളാഹു ചോദിക്കുകയും ഇനിയും ജീവിക്കാൻ കൊതിയുള്ളത് കൊണ്ടോ, മരണം പേടിയായത് കൊണ്ടോ,  നരകം ഭയപ്പെട്ട് കൊണ്ടോ ആണോ കരയുന്നത് എന്ന് ചോദിക്കുകയും ചെയ്തു അത് കൊണ്ടൊന്നുമല്ല ഞാൻ മരണപ്പെട്ടാൽ നിന്നെ സ്തുതിക്കുന്നവർ സ്തുതിക്കുന്ന നേരത്ത് ഞാനുണ്ടാവില്ലല്ലോ, നിനക്ക് വേണ്ടി നിസ്ക്കാരം, നോമ്പ് തുടങ്ങിയ ആരാധനകൾ പലരും നിർവഹിക്കുമ്പോൾ എനിക്കതിൽ സംബന്ധിക്കാനാവില്ലല്ലോ  എന്ന് ചിന്തിക്കുമ്പോഴുള്ള നഷ്ട ബോധം കൊണ്ട് കരയുകാണ് എന്ന്  താൻ പറഞ്ഞു. അള്ളാഹു പറഞ്ഞു എന്നെ ഒരാളും ഓർക്കാതാവുന്ന സമയം വരെ (അന്ത്യ നാൾ വരെ) ഞാൻ നിങ്ങളെ ജീവിപ്പിക്കുമെന്ന്! അങ്ങനെയാണ് ആകാശത്തേക്ക് ഉയർത്തുന്നത്. ഇൽയാസ് നബി عليه السلامയും ഖിള്ർ നബി عليه السلامയും റമളാനിൽ ബൈത്തുൽ മുഖദ്ദസിൽ ഒത്തുകൂടി നോമ്പ് എടുക്കുകയും എല്ലാവർഷവും ഈ പതിവ് തുടരുകയും ചെയ്യുന്നുണ്ട് എന്നും അബ്ദുൽ അസീസ് ബിൻ അബീ റുവ്വാദ് رضي الله عنهഎന്നവർ പറഞ്ഞു രണ്ടു പേരും പിരിയുമ്പോൾ

മാശാ അള്ളാഹ് മാശാ അള്ളാഹ് ലായസൂഖുൽ ഖൈറ ഇല്ലള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് ലാ യസ്‌രിഫുസ്സൂഅ: ഇല്ലള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് മാ യകൂനു മിൻ നിഅ്മത്തിൻ ഫമിനള്ളാഹ്. മാശാ അള്ളാഹ് മാശാ അള്ളാഹ് തവക്കൽത്തു അലള്ളാഹ് ഹസ്‌ബുനള്ളാഹു വ നിഅ്മൽ വക്കീൽ

ما شاء الله ما شاء الله  لايسوق الخير الا الله
 ما شاء الله ما شاء الله لا يصرف السوء الا الله
   ما شاء الله ما شاء الله ما يكون من نعمة فمن الله
 ما شاء الله ما شاء الله توكلت علي الله
 حسبنا الله ونعم الوكيل

എന്ന് പറഞ്ഞാണ് പിരിഞ്ഞിരുന്നത് എന്ന് ഇബ്നു അബിദ്ദുൻയാ رحمة الله عليه എന്നവർ പറഞ്ഞു. അനസ് رضي الله عنهപറയുന്നു ഒരു യുദ്ധ യാത്രയിൽ ദോഷം പൊറുക്കപ്പെട്ട ,പശ്ചാത്താപം സ്വീകരിക്കപ്പെട്ട, പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ട മുഹമ്മദ് നബി യുടെ അനുഗ്രഹീതരായ സമൂഹത്തിൽ എന്നെയും നീ ഉൾപ്പെടുത്തേണമേ എന്ന് ഒരു ശബ്ദം കേട്ടു നബി തങ്ങൾ ആ ശബ്ദം എന്താണെന്ന് ശ്രദ്ധിക്കാൻ എന്നോട് പറഞ്ഞു ഞാൻ മലയുടെ ഭാഗത്തേക്ക് വന്നപ്പോൾ വെളുത്ത മുടിയും താടിയുമുള്ള ഒരാൾ മുന്നൂറ് മുഴത്തേക്കാൾ ഉയരം തോന്നിക്കന്ന വെള്ള വസ്ത്ര ധാരിയായ ഒരാൾ നിൽക്കുന്നു എന്നെ കണ്ടയുടൻ നിങ്ങൾ നബി തങ്ങളുടെ ദൂതനാണോ എന്ന് ചോദിച്ചു അതെ എന്ന് ഞാൻ പറഞ്ഞു നബി തങ്ങളുടെ അടുത്തേക്ക് പോയി എന്റെ സലാം അറിയിക്കുക എന്ന് അദ്ദേഹം പറഞ്ഞു ഇത് അങ്ങയുടെ സഹോദരൻ ഇൽയാസ് عليه السلامആണെന്നും കാണാൻ കൊതിയുണ്ടെന്നും അറിയിക്കുക എന്നും പറഞ്ഞു ഞാൻ തങ്ങളോട് അത് പറയുകയും എന്നെയും കൂട്ടി നബി തങ്ങൾ അങ്ങോട്ട് പുറപ്പെടുകയും ചെയ്തു.അടുത്ത് എത്താറായപ്പോൾ ഞാൻ മാറി നിൽക്കുകയും അവർ ദീർഘ നേരം സംസാരിക്കുകയും ചെയ്തു അപ്പോൾ സുപ്രക്ക് സമാനമായ ഒന്ന് ആകാശത്ത് നിന്ന് ഇറങ്ങുകയും എന്നെ കൂടി അത് കഴിക്കാൻ രണ്ട് പേരും ക്ഷണിക്കുകയും ചെയ്തു കൂണും  റുമ്മാനും അടക്കമുള്ളവയായിരുന്നു അതിൽ. ഭക്ഷണം കഴിഞ്ഞ് വീണ്ടും ഞാൻ അവരുടെ അടുത്ത് നിന്ന് മാറി നിന്നു. ഒരു മേഘം ഇറങ്ങി വരുന്നതും അദ്ദേഹത്തെയും വഹിച്ച് ഉയരുന്നതും ഞാൻ നോക്കി നിന്നു. അദ്ദേഹം വെള്ള വസ്ത്രത്തിലായിരുന്നു. എന്നിട്ട് ഞാൻ നബി തങ്ങളോട് ചോദിച്ചു ഇപ്പോൾ നാം കഴിച്ച ഭക്ഷണം അദ്ദേഹത്തിനു ആകാശത്ത് നിന്ന് ഇറക്കപ്പെട്ടതാണോ? നബി തങ്ങൾ പറഞ്ഞു ഞാൻ അദ്ദേഹത്തോട് ഇതെക്കുറിച്ച് ചോദിച്ചിരുന്നു അദ്ദേഹം പറഞ്ഞത് എല്ലാ നാല്പത് ദിനത്തിലൊരിക്കൽ എനിക്ക് ജിബ്‌രീൽ عليه السلام ഭക്ഷണം കൊണ്ടു വരും. വർഷത്തൊലൊരിക്കൽ കുടിക്കാനുള്ള സംസമും.   (ഖുർതുബി)


ഇമാം ഇബ്നു കസീർ
رحمة الله عليهഎഴുതുന്നു ഹിസ്‌ഖീൽ നബി عليه السلامക്ക് ശേഷം ഇസ്‌റയേലികളിലേക്ക് നിയോഗിക്കപ്പെട്ട നബിയാണ് ഇൽ യാസുബ്നുയാസീൻ عليه السلام എന്നവർ. നാട്ടുകാർ ബഅ്ല് എന്ന് പേരുള്ള ബിംബത്തെ ആരാധിക്കുന്നവരായിരുന്നു  അങ്ങനെ ഇൽയാസ് നബി عليه السلام അവരെ അള്ളാഹുവിലേക്ക് ക്ഷണിച്ചു (അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ. മറ്റു ദൈവങ്ങൾ ആരാധനക്കർഹരല്ല എന്ന് അവരെ ഉൽബോധിപ്പിച്ചു) അന്നാട്ടിൽ രാജാവ് ആദ്യം തന്നെ വിശ്വസിച്ചുവെങ്കിലും പിന്നീട്  സത്യ മതം വിട്ടു നിഷേധിയായി. അവർ വഴികേടിൽ നില കൊള്ളുകയും നബിയെ അവഗണിക്കുകയും ചെയ്തു അപ്പോൾ അവർക്കെതിരിൽ ഇൽയാസ് നബി        عليه السلام പ്രാർത്ഥന നടത്തി. മൂന്ന് വർഷം അവർക്ക് മഴ തടയപ്പെട്ടു വരൾച്ച അസഹ്യമായപ്പോൾ അവർ ഇൽയാസ് നബി عليه السلامയോട് വന്ന് അപരാധം പൊറുക്കാൻ ആവശ്യപ്പെടുകയും മഴ ലഭിച്ചാൽ വിശ്വസിക്കാം എന്ന് വാഗ്‌ദാനം നൽകുകയും ചെയ്തു അവർക്ക് അനുകൂലമായി നബി പ്രാർത്ഥിക്കുകയും മഴ ലഭിക്കുകയും ചെയ്തു പക്ഷെ അവിശ്വാസികൾ വാക്ക് പാലിച്ചില്ലെന്ന് മാത്രമല്ല നിഷേധത്തിന്റെ പുതിയ പോർമുഖം തുറക്കാനാണ് അവർ ശ്രമിച്ചത് അപ്പോൾ തന്നെ മരിപ്പിക്കാൻ ഇൽയാസ് عليه السلامനബി പ്രാർത്ഥിച്ചു തന്റെ നിയന്ത്രണത്തിൽ അൽയസഅ് നബി عليه السلامവളരുന്നുണ്ടായിരുന്നു അപ്പോൾ ഇൽയാസ് നബി عليه السلامയോട് ഒരു സ്ഥലത്തേക്ക് എത്താനും വരുന്ന വാഹനം എന്തായാലും നിസ്സങ്കോചം അതിൽ കയറാനും കല്പനയുണ്ടായി അപ്പോൾ തന്നെ ഒരു തീക്കുതിര തന്റെ സമീപത്ത് വരികയും താൻ അതിൽ കയറുകയും ചെയ്തു തനിക്ക് അള്ളാഹു പ്രകാശം ധരിപ്പിക്കുകയും തൂവൽ നൽകുകയും ആ ചിറക് ഉപയോഗിച്ച് മലക്കുകളോടൊന്നിച്ച് പറക്കുകയും ചെയ്തു (ഇബ്നുകസീർ) 

 

                                          
(124

إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ


അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം.നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ
?


ഇൽയാസ് നബി عليه السلامതന്റെ ജനതയുടെ തെറ്റായ നടപടിയെ ചോദ്യം ചെയ്തും അവരെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുമായി ചോദിക്കുകയാണ് നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുന്നില്ലേ? അവൻ നിങ്ങളെ സൃഷ്ടിക്കുകയും നിങ്ങൾക്ക് ആവശ്യമായതെല്ലാം നൽകുകയും ചെയ്യുന്നു അവന്റെ തീരുമാനങ്ങൾ മാത്രമേ നടപ്പാവുകയുള്ളൂ എന്നിട്ടും നിങ്ങൾ അള്ളാഹുവല്ലാത്ത വസ്തുക്കളെ ദൈവമാക്കുന്നത് വളരെ തെറ്റായ നിലപാടാണ്  അതിൽ നിന്ന് അള്ളാഹുവെ ഭയപ്പെട്ട് മാറിനിൽക്കുക എന്നാണ് ഇൽയാസ് നബിയുടെ ഈ ചോദ്യത്തിന്റെ താല്പര്യം


(125)
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ


നിങ്ങൾ ബഅ്ലിനെ
ആരാധിക്കുകയും ഏറ്റവും നല്ല സൃഷ്ടി കർത്താവിനെ വിട്ടുകളയുകയുമാണോ?


ബഅ്ല്- എന്നത് അവർ ആരാധിച്ചിരുന്ന ബിംബത്തിന്റെ പേരാണ് അതിനെ ദൈവമാക്കുകയും യഥാർത്ഥ ദൈവമായ അള്ളാഹുവിനെ നിങ്ങൾ അവഗണിക്കുകയുമാണോ?



(126)
اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ


അഥവാ നിങ്ങളുടെയും നിങ്ങളുടെ പൂർവ്വ പിതാക്കളുടെയും രക്ഷിതാവായ
അള്ളാഹുവെ


നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിക്കുകയും ഏറ്റവും നല്ല ശരീരഘടന നൽകുകയും അവരെയെല്ലാം സംരക്ഷിക്കുകയും ചെയ്ത അള്ളാഹു മാത്രമാണ് യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹൻ. എന്നിട്ടും ആ അള്ളാഹുവിനെ മാത്രം ആരാധിക്കേണ്ടതിനു പകരം അവനെ ഒഴിവാക്കി നിങ്ങൾ തന്നെ രൂപപ്പെടുത്തിയ ഒരു കഴിവുമില്ലാത്ത കല്ലിനെ നിങ്ങൾ ദൈവമാക്കുന്നുവോ?


(127)
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ


അപ്പോൾ അവർ അദ്ദേഹത്തെ നിഷേധിച്ചു കളഞ്ഞു അതിനാൽ അവർ (ശിക്ഷക്ക്) ഹാജരാക്കപ്പെടുക തന്നെ ചെയ്യും


എന്നാൽ ജനങ്ങൾ ഇൽയാസ് നബി عليه السلامയെ നിഷേധിക്കുകയാണ് ചെയ്തത് അത് കൊണ്ട് അവർ അള്ളാഹുവിന്റെ ശിക്ഷക്ക് വേണ്ടി നരകത്തിൽ ഹാജറാവേണ്ടി വരിക തന്നെ ചെയ്യും

 


(128)
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ


അള്ളാഹുവിന്റെ നിഷ്ക്കളങ്കരായ ദാസന്മാർ ഒഴികെ


നല്ലവരായ ദാസന്മാർ ശിക്ഷക്കല്ല വലിയ പ്രതിഫലത്തിനാണ് ഹാജറാക്കപ്പെടുക എന്ന് സാരം


(129)
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ



പിൽക്കാലക്കാരിൽ   അദ്ദേഹത്തിന്റെ സൽക്കീർത്തി നാം അവശേഷിപ്പിക്കുകയും ചെയ്തു


അള്ളാഹുവിന്റെ ഇഷ്ടത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോൾ തന്നെക്കുറിച്ച് പിൽക്കാലത്ത് വരുന്ന വിശ്വാസികളെല്ലാം പ്രശംസ ചൊരിയുകയുണ്ടായി

 


(130)
سَلَامٌ عَلَى إِلْ يَاسِينَ


ഇൽയാസിനു സാമാധാനം


തന്റെ നാമം പറയുമ്പോൾ അലൈഹിസ്സലാം عليه السلام  , എന്ന് ജനം അഭിവാദ്യമർപ്പിക്കുന്നത് ഈ വാഗ്‌ദാനത്തിന്റെ പുലർച്ചയാണ്. (ഖുർതുബി)



(131)
إِنَّا كَذَلِكَ نَجْزِي الْمُحْسِنِينَ


തീർച്ചയായും അപ്രകാരമാകുന്നു നാം സദ് വൃത്തർക്ക് നാം പ്രതിഫലം നൽകുന്നത്


ഇഹ്‌സാൻ എന്ന് പറഞ്ഞാൽ അള്ളാഹു നമ്മെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധ്യത്തോടെ അവന്റെ പൊരുത്തവും തൃപ്തിയും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കലാണ്. ജനങ്ങൾ എന്ത് പറയുന്നുവെന്നോ അവരുടെ അടുത്ത് എനിക്ക് സ്ഥാനം ലഭിക്കണമെന്നോ കരുതി ഒന്നും പ്രവർത്തിക്കുന്നവരായിരിക്കരുത് വിശ്വാസികൾ. അവരുടെ ലക്ഷ്യം അവരുടെ രഹസ്യവും പരസ്യവും അറിയുന്ന അള്ളാഹുവിന്റെ അടിമയായ ഞാൻ അവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം എന്നതാകണം.അങ്ങനെ ഒരാൾ ജീവിച്ചാൽ അള്ളാഹു അവനെ സ്നേഹിക്കുകയും ആകാശത്ത് മലക്കുകൾക്കിടയിലും ഭൂമിയിൽ മനുഷ്യർക്കിടയിലും അവർക്ക് അവൻ സ്ഥാനം നൽകുകയും ചെയ്യും അപ്പോൾ നല്ലവർ തന്നെ പ്രശംസിക്കും ഇതാണിവിടെ പറയുന്നത്


(132)
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ


തീർച്ചയായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ ദാസന്മാരുടെ കൂട്ടത്തിലാകുന്നു


ശരിയായ വിശ്വാസം നിലനിർത്തി അള്ളാഹുവിനു അടിമ വേല ചെയ്യുന്നതിൽ വിജയിച്ചപ്പോഴാണ് അള്ളാഹു തന്നിലേക്ക് ചേർത്തുകൊണ്ട് അദ്ദേഹം നമ്മുടെ സത്യ വിശ്വാസികളായ ദാസന്മാരിൽ പെട്ടവരാകുന്നു എന്ന് പറഞ്ഞത് .അടിമയുടെ കടമ ഉടമയുടെ നിർദേശങ്ങൾ പാലിക്കലും അതിനു എതിരു നിൽക്കാതെ നടപ്പാക്കലുമാണ്. അപ്പോൾ ഇൽയാസ് നബി عليه السلامയെക്കുറിച്ച് അള്ളാഹു ഇങ്ങനെ പറഞ്ഞത് തനിക്ക് അടിമ വേല ചെയ്യുന്നതിൽ ആ  നബി വിജയിച്ചു എന്ന സന്തോഷവാർത്ത കൂടിയാണ്.ഒരു അടിമക്ക് ഉടമയിൽ നിന്ന് ലഭിക്കുന്ന മഹാ സമ്മാനം!


അള്ളാഹു ഈ മഹാന്മാരെയെല്ലാം മാതൃകയാക്കി ജീവിക്കാൻ നമുക്കും ഭാഗ്യം നൽകട്ടെ امين  തുടരും

ان شاء الله