Wednesday, December 19, 2012

അദ്ധ്യായം 54 - അൽ ഖമർ - ഭാഗം -1



മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 55)

بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


 1.اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ

(1) അന്ത്യ സമയം അടുത്തു ചന്ദ്രൻ പിളരുകയും ചെയ്തു



അന്ത്യ നാൾ അടുത്തു.അതിനാൽ നിങ്ങൾ ജാഗ്രത പാലിക്കണം മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ജയാപജയങ്ങൾ വെളിപ്പെടുന്ന ദിനമാണത്.അത് കൊണ്ട് തന്നെ അന്ത്യ നാളിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ ഖുർ ആൻ ഇടക്കിടെ നിർവഹിക്കുന്നത് കാണാം.,അന്ത്യ നാൾ അടുത്തു ,എന്നാൽ കഴിഞ്ഞ കാലവുമായി തട്ടിച്ച് നോക്കിയാൽ അന്ത്യ നാളിലേക്കുള്ള അകലം കുറഞ്ഞു എന്നാണ് അർത്ഥം.ഇത്ര കൊല്ലം കഴിഞ്ഞാൽ അന്ത്യ നാൾ എന്നൊന്നും നമുക്ക് പറയാനാവില്ല.അതിന്റെ ദിവസം നമ്മെ അറിയിക്കപ്പെട്ടിട്ടുമില്ല.പക്ഷെ ഓരോ ദിനം കഴിയുമ്പോഴും മഹാ ദിവസത്തിലേക്ക് നാം അടുക്കുകയാണെന്ന്  നാം ഓർക്കണം.അനസ്() പറയുന്നതായി ഖതാദ()പറഞ്ഞു.ഒരിക്കൽ സൂരാസ്തമയത്തിന്റെ അല്പം മുമ്പ് നബി()ഞങ്ങളോട് പ്രസംഗിച്ചു.അപ്പോൾ അവിടുന്ന് പറഞ്ഞു നിങ്ങളുടെ ദുനിയാവിൽ നിന്ന് ഇനി ശേഷിക്കുന്നത് ദിവസത്തിന്റെ കഴിഞ്ഞ സമയത്തിലേക്ക് തട്ടിച്ച് നോക്കുമ്പോൾ ദിവസത്തിൽ നിന്ന് ശേഷിക്കുന്ന സമയം എത്രയോ അത്ര മാത്രമാണ്.സൂര്യൻ അല്പം മാത്രമേ അപ്പോൾ കാണാനുണ്ടായിരുന്നുള്ളൂ(ഖുർത്വുബി).

നബി()യുടെ നിയോഗം തന്നെ അന്ത്യ നാൾ അടുത്തു എന്നതിന്റെ തെളിവാണ്.,,ഞാനും അന്ത്യ നാളും രണ്ട് വിരലുകൾ പോലെ ആയിക്കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടതെന്ന്,, നബി() തന്റെ വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്.ചന്ദ്രൻ പിളർന്നു എന്നത് നബി()യുടെ ഒരു മു അ്ജിസത്ത്(അമാനുഷിക സിദ്ധി)ആണ്. ലോകത്തിന്റെ ഘടനക്ക് മാറ്റം സഭവിക്കുന്ന അന്ത്യ നാൾ സംഭവിക്കുമെന്നതിന്റെ ഒരു തെളിവാണത്.മക്കക്കാർ നബി()യോട് തന്റെ പ്രവാചകത്വത്തിനു തെളിവ് ചോദിച്ചപ്പോഴാണ് ചന്ദ്രൻ രണ്ട് ഭാഗമായി പിളർന്നതെന്ന് ഇമാം ബുഖാരിയും മുസ് ലിമുമടക്കം ധാരാളം ഇമാമുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.



2.      وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ

വല്ല ദ്ര്ഷ്ടാന്തവും കാണുന്നതായാൽ അവർ അവഗണിച്ചു തിരിഞ്ഞു കളയുകയും (ഇത്)ശക്തിയായ ഒരു ജാലവിദ്യയാണെന്ന് പറയുകയും ചെയ്യും

നബി()യോട് തെളിവ് ചോദിച്ച സത്യനിഷേധികൾക്ക് തെളിവ് കാണിച്ചു കൊടുത്തപ്പോൾ അവരുടെ പ്രതികരണമാണിവിടെ സൂചിപ്പിക്കുന്നത്.ഇബ്നു അബ്ബാസ്(റ)പറയുന്നു ,,,മുശ് രിക്കുകൾ നബി(സ)യുടെ അടുത്ത് ഒരുമിച്ച് കൂടുകയും നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ ചന്ദ്രനെ പിളർത്തി കാണിച്ചു താ ,,എന്ന് പറയുകയും ചെയ്തു.ഞാൻ അങ്ങനെ ചെയ്താൽ നിങ്ങൾ വിശ്വസിക്കുമോ എന്ന് നബി(സ) അവരോട് ചോദിച്ചു.വിശ്വസിക്കാം എന്ന് അവർ മറുപടി പറഞ്ഞു.അന്നൊരു പതിനാലാം രാവായിരുന്നു(പൂർണ്ണ ചന്ദ്രൻ ഉദിച്ച ദിനം)അപ്പോൾ നബി(സ) ആ തെളിവ് കാണിക്കാൻ അള്ളാഹുവോട് പ്രാർത്ഥിക്കുകയും ചന്ദ്രൻ രണ്ടായി പിളരുകയും ചെയ്തു.അപ്പോൾ ഖുറൈശികളിലെ ഓരോരുത്തരെയും വിളിച്ച് സാക്ഷ്യം വഹിക്കൂ എന്ന് നബി(സ)പറഞ്ഞു,,,എന്നാൽ ഈ തെളിവ് കണ്ടപ്പോൾ മുഹമ്മദ്(സ)നമ്മെ ജാല വിദ്യയിലൂടെ പറ്റിക്കുകയാണെന്നും അത് കൊണ്ട് സഞ്ചാരികളോട് ഇങ്ങനെ ചന്ദ്രന്റെ പിളർപ്പ് നിങ്ങൾ കണ്ടോ എന്ന് ചോദിക്കുക എന്ന് അവർ പറയുകയും മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്നവരോട് അവർ ചന്ദ്രന്റെ പിളർപ്പ് കണ്ടോ എന്ന് ചോദിച്ചപ്പോൾ ഞങ്ങളും ആ അത്ഭുതം കണ്ടു എന്ന് അവർ പറഞ്ഞു. എന്നിട്ടും മക്കക്കാർ നബി(സ)യെ വിശ്വസിക്കാൻ തയാറായില്ല.അപ്പോഴാണീ സൂക്തം അവതരിച്ചത്(ഖുർത്വുബി)ഹിജ് റയുടെ ഏകദേശം അഞ്ച് കൊല്ലം മുമ്പാണീ സംഭവമുണ്ടായത്



3.      وَكَذَّبُوا وَاتَّبَعُوا أَهْوَاءهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ




(3)അവർ(സത്യം)നിഷേധിക്കുകയും തങ്ങളുടെ ഇച് ഛകളെ പിൻ പറ്റുകയും ചെയ്തിരിക്കുകയാണ് എല്ലാ കാര്യവും (ഓരോതാവളത്തിൽ)ഉറച്ചു നിൽക്കുന്നതാണ്

അവരുടെ ഇച്ഛകളെ പിന്തുടർന്ന കാരണത്താൽ അവർ നബി()യെയും തങ്ങൾ കൊണ്ടു വരുന്ന തെളിവുകളെയും തള്ളിക്കളയുന്നു.അക്കാരണത്താലാണ് നബി()കൊണ്ടു വരുന്ന തെളിവുകളൊക്കെ ജാലവിദ്യയാണെന്ന് അവർ പറയുന്നത്.ഭ്രാന്തനാണെന്നും ജോത്സ്യനാണെന്നുമൊക്കെ അവർ നബി()യെക്കുറിച്ച് പറഞ്ഞതും ഇച്ഛയുടെ ഭാഗമാണ്.എല്ലാ കാര്യവും ഓരോ താവളത്തിൽ ഉറച്ചു നിൽക്കുന്നു എന്നതിന് സത്യം സ്ഥിരപ്പെടുകയും അസത്യം തകരുകയും ചെയ്യുമെന്നുമാണ് ഒരു അർത്ഥം.അതനുസരിച്ച് വാക്യം സത്യ നിഷേധികൾക്കുള്ള ശക്തമായ താക്കീതായിരിക്കും.നബി()ക്കുള്ള ആശ്വാസവുമായിരിക്കും(അവരുടെ ഒരു കുപ്രചരണവും വിലപ്പോവില്ലെന്നും നബി()യുടെ ദൌത്യം വിജയിക്കുക തന്നെ ചെയ്യുമെന്നും സാരം).എല്ലാ കാര്യവും അള്ളാഹുവിന്റെ അറിവിൽ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നും അവനു ഒന്നും അവ്യക്തമല്ലെന്നും സത്യ നിഷേധികൾ നബി()യെ കളവാക്കുന്നത് അവരുടെ ഇച്ഛയെ പിന്തുടരലാണെന്നും പ്രവാചകന്മാർ സത്യം പറയുകയും അള്ളാഹുവിൽ നിന്ന് ലഭിച്ച ദൌത്യം അവർ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക തന്നെ ചെയ്യുമെന്നുമാണ് മറ്റൊരു അർത്ഥം.നബി()കൊണ്ട് വരുന്നതൊക്കെ ജാലവിദ്യയാണെന്നും അത് വൈകാതെ അവസാനിക്കുമെന്നും ശത്രുക്കൾ പറഞ്ഞതിനുള്ള മറുപടിയായി നബി()യുടെ കാര്യം അവസാനിക്കുകയില്ലെന്നും അത് എന്നെന്നും നിലനിൽക്കുമെന്നുമാണ് മറ്റൊരു അർത്ഥം(റാസി)

4.      وَلَقَدْ جَاءهُم مِّنَ الْأَنبَاء مَا فِيهِ مُزْدَجَرٌ

(4)നിശ്ചയമായും (സത്യനിഷേധത്തിൽ നിന്ന്)വിലങ്ങി നിൽക്കത്തക്ക വാർത്തകൾ അവർക്ക് വന്നു കഴിഞ്ഞിട്ടുണ്ട്

അവർക്ക് നന്മയിലെത്താനാവശ്യമായ എല്ലാ വിവരവും നബി()പറഞ്ഞു കൊടുത്തിട്ടുണ്ടെന്നും അത് അവർക്ക് പെട്ടെന്ന് ബോദ്ധ്യപ്പെടുത്താനാണ് ചന്ദ്രനെ പിളർത്തിക്കാണിച്ചു കൊടുത്തതെന്നും ഇതൊക്കെ കണ്ട അവർക്ക് അന്ത്യ നാളിനെ നിഷേധിക്കാൻ യഥാർഥത്തിൽ പാടില്ലെന്നും എന്നാൽ അവരുടെ അസത്യ ധാരണകളെ പിന്തുടർന്നത് കൊണ്ടാണ് അവർ ഇങ്ങനെ നിഷേധിക്കുന്നതെന്നും സാരം


5.      حِكْمَةٌ بَالِغَةٌ فَمَا تُغْنِ النُّذُرُ

(5)മികച്ച (പൂർണ്ണമായ)വിജ്ഞാനം!എന്നിട്ടും ആ താക്കീതുകൾ അവർക്ക് പ്രയോചനം ചെയ്യുന്നില്ല

നബി()കൊണ്ടു വന്നത് ആർക്കും വ്യക്തമാവുന്ന സത്യമാണ് എന്നിട്ടും അവർ നിഷേധിച്ചു .കഷ്ടം!

6.      فَتَوَلَّ عَنْهُمْ يَوْمَ يَدْعُ الدَّاعِ إِلَى شَيْءٍ نُّكُرٍ

(6)അത് കൊണ്ട് (നബിയേ) തങ്ങൾ അവരിൽ നിന്നു പിന്തിരിഞ്ഞു കളയുക.വളരെ അനിഷ്ടകരമായ കാര്യത്തിലേക്ക് ഒരു വിളിക്കുന്ന ആൾ വിളിക്കുന്ന ദിവസം
തങ്ങളുടെ ബാധ്യത സന്ദേശം എത്തിച്ചു കൊടുക്കൽ മാത്രമാകുന്നു.അത് ഭംഗിയായി തങ്ങൾ നിർവഹിച്ചു കഴിഞ്ഞിരിക്കുന്നു.ഇനിയും അവർ നിഷേധികളായിത്തീരുന്നുവെങ്കിൽ തങ്ങൾ അത് നോക്കേണ്ടതില്ല എന്നാണ് തങ്ങൾ അവരിൽ നിന്ന് പിന്തിരിയുക എന്ന് പറഞ്ഞതിന്റെ സാരം അനിഷ്ടകരമായ കാര്യത്തിലേക്ക് വിളിക്കുന്ന ആൾ വിളിക്കുന്ന ദിനം എന്നത് ഖിയാമത്ത് നാളിൽ എല്ലാവരെയും പുനർജ്ജനിപ്പിക്കാനുള്ള ഇസ് റാഫീൽ()ന്റെ വിളിയാണുദ്ദേശ്യം.

7      خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ

(7)അവരുടെ ദ്ര്‌ഷ്ടികൾ(ഭയന്നു)സവിനയം ചിന്നിപ്പരന്ന വെട്ടുകിളികളെ പോലെ ഖബ് റുകളിൽ നിന്ന് അവർ പുറത്ത് വരുന്നതാണ്

ഇസ് റാഫീൽ() വിളിക്കുമ്പോൾ വിളിയെ ലക്ഷ്യം വെച്ച് വളരെ പെട്ടെന്ന് വലിയ വെട്ടുകിളിക്കൂട്ടം കണക്കെ ഖബ് റുകളിൽ നിന്ന് വിചാരണ വേദിയായ മഹ് ശറിലേക്ക് ജനങ്ങൾ എഴുന്നേറ്റ് ചെല്ലും


8.      مُّهْطِعِينَ إِلَى الدَّاعِ يَقُولُ الْكَافِرُونَ هَذَا يَوْمٌ عَسِرٌ

(8)വിളിക്കുന്ന ആളിലേക്ക്  കഴുത്തു നീട്ടി ധ്ര്‌തിപ്പെട്ടവരായും കൊണ്ട്,ഇത് വിഷമമേറിയ ഒരു ദിവസമാകുന്നു  എന്ന് (അന്ന് )സത്യനിഷേധികൾ പറയും

ഇങ്ങനെയൊരു പുനർജ്ജന്മത്തെ നിഷേധിച്ചും വെല്ലുവിളിച്ചും നടന്നിരുന്നവർ യാഥാർത്ഥ്യം കൺ മുന്നിൽ കാണുമ്പോൾ ഇതൊരു വല്ലാത്ത വിഷമ ദിനം തന്നെ എന്ന് പറഞ്ഞ് കീഴൊതുങ്ങി വരും


9.      كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ

(9)ഇവർക്ക് മുമ്പ് നൂഹി(അ)ന്റെ ജനത (സത്യം)നിഷേധിച്ചു അങ്ങനെ അവർ നമ്മുടെ ദാസനെ വ്യാജമാക്കുകയും ഭ്രാന്തൻ എന്ന് പറയുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു

നബി(സ)യുടെ നിഷേധികളായ എതിരാളികൾക്ക് മുൻ സമുദായങ്ങളിലെ പ്രവാചകന്മാരെ നിഷേധിച്ചവർക്കുണ്ടായ ദുരനുഭവങ്ങൾ വിശദീകരിക്കുകയാണിവിടെ.സത്യ സന്ദേശവുമായി വന്ന നൂഹ്(അ) യെ തന്റെ ജനത നിഷേധിച്ചു.ഭ്രാന്തനാണെന്ന് പരിഹസിച്ചവർ പ്രബോധനം അവസാനിപ്പിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു

10.      فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ

അപ്പോൾ അദ്ദേഹം തന്റെ രക്ഷിതാവിനോട് പ്രാർത്ഥിച്ചു "നിശ്ചയം ഞാൻ പരാചിതനാണ്     അത് കൊണ്ട് നീ രക്ഷാ നടപടി 
സ്വീകരിക്കണമേ എന്ന്

നിഷേധികൾ പരിധി വിട്ടപ്പോൾ -അവർ നന്നാവാനുള്ള ഒരു സാദ്ധ്യതയും ഇല്ലാതായപ്പോൾ-
അവർക്കെതിരെ നൂഹ്() പ്രാർത്ഥിച്ചു.ഞാൻ പരാജയപ്പെട്ടു.അഥവാ അവരിൽ നിന്ന് ആരെങ്കിലും സത്യ വിശ്വാസം ഉൾക്കൊള്ളുമെന്ന പ്രതീക്ഷ ഇനി ബാക്കിയില്ല അതിനാൽ നിന്നെ നിഷേധിച്ച ധിക്കാരികൾക്കെതിരിൽ നീ ശിക്ഷാ നടപടി എടുക്കേണമേ എന്ന്

11.      فَفَتَحْنَا أَبْوَابَ السَّمَاء بِمَاء مُّنْهَمِرٍ

(11)അപ്പോൾ കുത്തിച്ചൊരിയുന്ന(മഴ)വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങൾ  നാം തുറന്നു 
വെച്ചു ആകാശത്ത് നിന്ന് ശക്തമായി മഴ വർഷിച്ചു

12.      وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاء عَلَى أَمْرٍ قَدْ قُدِرَ

(12)ഭൂമിയിലെ ഉറവുകൾ നാം പൊട്ടിയൊലിപ്പിച്ചു അങ്ങനെ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞിരുന്ന ഒരു വമ്പിച്ച കാര്യത്തിനു വേണ്ടി  വെള്ളം(രണ്ടും)കൂട്ടിമുട്ടി
ഭൂമിയിൽ നിന്നും ശക്തമായി ഉറവ പൊട്ടി വെള്ളം ഒഴുകി അങ്ങനെ അള്ളാഹു ജനതയുടെ ഉന്മൂല നാശത്തിനു വേണ്ടി നിശ്ചയിച്ച പ്രകാരം ആകാശത്ത് നിന്ന് വർഷിച്ച മഴയും ഭൂമിയിൽ നിന്ന് പൊട്ടിയൊഴുകിയ ഉറവയും കൂടിച്ചേർന്ന് വമ്പിച്ച പ്രളയമുണ്ടായി.സത്യ നിഷേധികളെല്ലാം ആ പ്രളയത്തിൽ നശിക്കുകയും ചെയ്തു .

.13.      وَحَمَلْنَاهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ

(13)പലകകളും ആണികളുമുള്ള ഒന്നിന്മേൽ (ഒരു കപ്പലിൽ)അദ്ദേഹത്തെ നാം വഹി(ച്ചുരക്ഷി)ക്കുകയും ചെയ്തു.

ധാരാളം പലകകളും ആണികളുമുള്ള ഭദ്രമായ ഒരു കപ്പലിൽ കയറ്റി നൂഹ്()നെയും 
സത്യവിശ്വാസികളെയും അള്ളാഹു രക്ഷിക്കുകയും ചെയ്തു

14      تَجْرِي بِأَعْيُنِنَا جَزَاء لِّمَن كَانَ كُفِرَ

(14)നമ്മുടെ സംരക്ഷണത്തിൽ അത്(കപ്പൽ)സഞ്ചരിക്കുന്നു നിഷേധിക്കപ്പെട്ട ആൾക്ക്(നൂഹ് നബിക്ക്)വേണ്ടിയുള്ള ഒരു പ്രതികാര നടപടിയായിട്ടത്രെ (അങ്ങനെ ചെയ്തത്)

യാതൊരു വിഷമവുമില്ലാതെ അള്ളാഹുവിന്റെ നിയന്ത്രണത്തിൽ തന്നെ കപ്പൽ സഞ്ചരിച്ചു.ഇങ്ങനെ പ്രളയം മുഖേന ജനത നശിപ്പിക്കപ്പെട്ടത് സത്യം പറയുകയും അതിലേക്ക് ക്ഷണിക്കുകയും ചെയ്ത നൂഹ് നബി()നോട് ജനത കാണിച്ച ധിക്കാരത്തിനുള്ള പ്രതിഫലവും അള്ളാഹുവിനു വേണ്ടി ത്യാഗം സഹിച്ച നൂഹ്()നുള്ള അംഗീകാരവുമായിരുന്നു

.15.      وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ

(15)നിശ്ചയം അതിനെ നാം ഒരു ദ്ര്ഷ്ടാന്തമായി അവശേഷിപ്പിച്ചു എന്നാൽ ചിന്തിച്ചു പാഠം പഠിക്കുന്നവരായി ആരെങ്കിലുമുണ്ടോ

അതിനെ നാം ദ്ര്ഷ്ടാന്തമാക്കി എന്നാൽ കപ്പലിനെ ദ്ര്ഷ്ടാന്തമാക്കി എന്നാണ് ഒരു വ്യാഖ്യാനം കപ്പലിന്റെ ഭാഗങ്ങൾ തന്നെ അവശേഷിപ്പിച്ചു .അടുത്ത കാലത്തും കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് നാം ഓർക്കണം നൂഹ്(അ)നെയും സത്യവിസ്വാസികളെയും ജല പ്രളയമെന്ന മഹാ വിപത്തിൽ നിന്ന് അള്ളാഹു രക്ഷപ്പെടുത്തിയതും നിഷേധികളെ നശിപ്പിച്ചതും പിന്നീട് വരുന്നവർക്ക് വലിയ പാഠമായി അള്ളാഹു വെച്ചിട്ടുണ്ടെന്നും പക്ഷെ അത് ചിന്തിച്ച് നന്നാവാൻ തയ്യാറുള്ളവർ ഉണ്ടോ എന്നുമാണ് അള്ളാഹു ചോദിക്കുന്നത്

16.      فَكَيْفَ كَانَ عَذَابِي وَنُذُرِ

(16)
അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?(അതിന്റെ സ്ഥാനത്തു തന്നെയാണത്

ശിക്ഷയിറക്കുമെന്ന താക്കീത് ഭംഗി വാക്ക് പറഞ്ഞതല്ലെന്നും പ്രവാചകാദ്ധ്യാപനങ്ങളെ നിരാകരിച്ചപ്പോൾ അവർക്ക് ശിക്ഷ വന്നത്തുക തന്നെ ചെയ്തിട്ടുണ്ടെന്നും സാരം


അടുത്ത ഭാഗങ്ങൾ ഇവിടെ വായിക്കാം

No comments: