Saturday, May 23, 2015

അദ്ധ്യായം 54 - അൽ ഖമർ -ഭാഗം-03



മക്കയിൽ അവതരിച്ചു (സൂക്തങ്ങൾ 55)

بسم الله الرحمن الرحيم

=================================================

كَذَّبَتْ قَوْمُ لُوطٍ بِالنُّذُرِ

(33) ലൂഥ്()ന്റെ ജനത താക്കീതുകൾ നിഷേധിച്ചു


പ്രകൃതി വിരുദ്ധ ലൈംഗീകതയിൽ (സ്വവർഗ രതിയിൽ)മുഴുകിയവരായിയിരുന്നു അവർ.മുമ്പ് ആർക്കും പരിചയമില്ലാത്ത തിന്മ ഉപേക്ഷിക്കണമെന്ന് ലൂഥ് നബി()അവരെ ഉത് ബോധിപ്പിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു എന്നാൽ സദാചാര വാദിയായി വന്ന ലൂഥ് നബിയെ പരിഹസിക്കാനായിരുന്നു അവർ  മുന്നോട്ട് വന്നത്

إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ نَّجَّيْنَاهُم بِسَحَرٍ



(34) അവരുടെ മേൽ നാം ചരൽക്കാറ്റിനെ അയക്കുക തന്നെ ചെയ്തു
ലൂഥ്()ന്റെ കുടുംബത്തിന്റെ മേൽ ഒഴികെ.അവരെ നാം പുലർക്കാലത്ത് രക്ഷപ്പെടുത്തി



ധിക്കാരികൾക്ക് അള്ളാഹു നൽകുന്ന ശിക്ഷ ഇവരെയും പിടികൂടി ഇമാം ഇബ്നു കസീർ()എഴുതുന്നു.മുമ്പ് ആരും ചെയ്യാത്ത തെറ്റ് ചെയ്ത ജനതക്ക് മറ്റാർക്കും നൽകിയിട്ടില്ലാത്ത കനത്ത ശിക്ഷ തന്നെ അള്ളാഹു നൽകി.ജിബ് രീൽ()നോട് അള്ളാഹു കല്പന കൊടുത്തതിന്റെ അടിസ്ഥാനത്തിൽ അവരുടെ പട്ടണത്തെ ആകാശത്തോളം ഉയർത്തുകയും അവർക്ക് നേരെ അതിനെ മറിച്ചിടുകയും ചെയ്തു അതോടൊപ്പം അടുക്കി വെച്ച ചുടുകട്ടകളെ തുടരെ അയക്കുകയും ചെയ്തു (ഇബ്നു കസീർ 4/387)എന്നാൽ ലൂഥ് നബിയെ കൊണ്ട് വിശ്വസിച്ച ലൂഥ് നബിയുടെ പെൺ മക്കളെ അള്ളാഹു രക്ഷപ്പെടുത്തി (അവർ മാത്രമായിരുന്നു തന്നെകൊണ്ട് വിശ്വസിച്ചിട്ടുണ്ടായിരുന്നത് )സ്വന്തം ഭാര്യ പോലും വിശ്വാസിയായില്ല.അതിനാൽ നശിച്ചവരുടെ കൂട്ടത്തിൽ ഭാര്യയും ഉൾപ്പെട്ടു.അള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം പുലരാൻ കാലത്ത് അവർ വീട് വിട്ടിറങ്ങുകയും അവരെ അള്ളാഹു രക്ഷിക്കുകയും ചെയ്തു



نِعْمَةً مِّنْ عِندِنَا كَذَلِكَ نَجْزِي مَن شَكَرَ


(35)നമ്മുടെ ഭാഗത്ത് നിന്നുള്ള അനുഗ്രഹമായിട്ട്.അപ്രകാരം നന്ദി കാട്ടുന്നവർക്ക്  നാം പ്രതിഫലം കൊടുക്കും


വിശ്വാസികളെ അള്ളാഹു രക്ഷപ്പെടുത്തിയത് അവർ ചെയ്ത വിശ്വാസം എന്ന നന്മക്കുള്ള പ്രതിഫലമായിട്ടാണ്. അള്ളാഹു അവനെ വിശ്വസിക്കുന്ന നന്ദിയുള്ള ജനതക്ക് നൽകുന്ന അനുഗ്രഹമാണിത്


وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا بِالنُّذُرِ


(36) നമ്മുടെ ശിക്ഷയെ സംബന്ധിച്ച് അവരെ അദ്ദേഹം താക്കീത് ചെയ്തു അപ്പോൾ അവർ താക്കീതുകളെ സംബന്ധിച്ച് തർക്കിച്ചു(നിഷേധിച്ചു)


ശിക്ഷ ഇറങ്ങുന്നതിനു മുമ്പ് ലൂഥ് നബി()അവരെ ശിക്ഷയെ കുറിച്ച് ഉത് ബോധിപ്പിച്ചു പക്ഷെ അവർ അതിന്റെ ഗൌരവം ഉൾക്കൊണ്ടില്ല എന്ന് മാത്രമല്ല അങ്ങനെ ശിക്ഷ ഉണ്ടാവില്ല എന്ന നിഷേധാത്മക നിലപാട് സ്വീകരിച്ചു



وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ


(37) തന്റെ അതിഥികളെ (ദുർവൃത്തിക്ക്)വിട്ടു കൊടുക്കാൻ അദ്ധേഹത്തോട് അവർ ആവശ്യപ്പെട്ടു അപ്പോൾ അവരുടെ കണ്ണുകളെ നാം കുരുടാക്കി ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും രുചിച്ചു നോക്കുക (എന്ന് അവരോട് പറയപ്പെട്ടു)


മുമ്പ് ലോകത്തെവിടെയും പരിചിതമല്ലാതിരുന്ന ഒരു ദുർവൃത്തിയാണ് ലൂഥ് നബി()യുടെ ജനത ചെയ്തിരുന്നത് സ്വവർഗ രതിയിലായിരുന്നു അവർ സന്തോഷം കണ്ടെത്തിയിരുന്നത് .അത് അധാർമ്മികവും പ്രകൃതി വിരുദ്ധവുമായതിനാൽ അത്തരം തിന്മകൾ ഒഴിവാക്കണമെന്ന് നിരന്തരം അവരെ ഉത്ബോധിപ്പിക്കപ്പെട്ടുവെങ്കിലും അതെല്ലാം ജനത തള്ളിക്കളയുകയും തങ്ങളുടെ അധാർമ്മികത സജീവമാക്കുകയും ചെയ്തു .ധിക്കാരികൾക്ക് ശിക്ഷ നൽകാനായി അള്ളാഹു മലക്കുകളെ അയച്ചു സുന്ദര യുവാക്കളുടെ രൂപത്തിൽ വന്ന മലക്കുകളെ തങ്ങളുടെ ചെയ്തികൾക്ക് വിട്ടു തരണമെന്ന് അവർ ആവശ്യപ്പെട്ടു.അതിഥികളാണ് അവരെന്നും അവരുടെ വിഷയത്തിൽ എന്നെ അപമാനിക്കരുതെന്നും ലൂഥ് നബി() അവരോട് കെഞ്ചിയെങ്കിലും അവർ പിന്മാറാൻ തയാറായില്ല ലൂഥ് നബിയും നാട്ടുകാരുമായി തർക്കം തുടരുന്നതിനിടെ അള്ളാഹു അവർക്ക് ശിക്ഷ നൽകി അവരുടെ കണ്ണിന്റെ കാഴ്ച ശക്തി നശിപ്പിച്ചു കണ്ണ്കാണാതെ അവർ തപ്പിത്തടയാൻ തുടങ്ങി.അതാണിവിടെ സൂചിപ്പിക്കുന്നത് ഇബ്നു കസീർ()എഴുതുന്നു.ജിബ് രീൽ() മീക്കാഈൽ() ഇസ് റാഫീൽ() എന്നീ മലക്കുകൾ അള്ളാഹുവിന്റെ പരീക്ഷണാർത്ഥം യുവ കോമളന്മാരുടെ രൂപത്തിൽ ലൂഥ് നബി()ന്റെ വീട്ടിൽ വന്നു.ലൂഥ് () അവർക്ക് വിരുന്നൊരുക്കി(മലക്കുകൾ ഭക്ഷണം കഴിക്കില്ല.മനുഷ്യരെന്ന് കരുതിയാണ് വിരുന്നൊരുക്കിയത്) സുന്ദരന്മാരായ ചില പുരുഷന്മാർ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം അവിശ്വാസിനിയായ ലൂഥ് നബിയുടെ ഭാര്യ നാട്ടുകാരെ അറിയിക്കുകയും നാട്ടുകാർ സന്തോഷത്തോടെ ലൂഥ് നബിയുടെ വീട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു അതിഥികളെ അവർ അവഹേളിക്കാതിരിക്കാൻ ലൂഥ്()വാതിലടച്ചു.എന്നാൽ വാതിൽ തകർക്കാനും അകത്തേക്ക് തള്ളിക്കയറാനും അവർ ശ്രമിക്കുകയും അകത്തേക്ക് കയറിയേ അടങ്ങൂ എന്ന വാശിയിൽ അവർ മുന്നേറുകയും രംഗം വഷളാവുകയും ചെയ്തപ്പോൾ ജിബ് രീൽ() പുറത്തിറങ്ങുകയും തന്റെ ചിറക് കൊണ്ട് അവരുടെ കണ്ണിനു അടിക്കുകയും കണ്ണ് തകർന്നു പോവുകയും കാഴ്ച നഷ്ടപ്പെട്ട ജനം ലൂഥ്()നെ ഭീഷണിപ്പെടുത്തിയും ചീത്ത വിളിച്ചും പ്രഭാതം വരെ നീണ്ടു പോയി .പ്രഭാതത്തോടെ ശക്തമായ ശിക്ഷ അവരെ പിടികൂടി(ഇബ്നു കസീർ(4/387)


وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ


(38)ഒരു പ്രഭാതത്തിൽ സ്ഥിരമായ(ഇടമുറിയാത്ത )ഒരു ശിക്ഷ അവരെ ബാധിച്ചു


ചരൽ കല്ലുകൾ അയച്ചാണ് അവരെ ശിക്ഷിച്ചത് എന്ന് മുമ്പ് പറഞ്ഞത് ഓർക്കുക


فَذُوقُوا عَذَابِي وَنُذُرِ


(39) ഇനി നിങ്ങൾ എന്റെ ശിക്ഷയും താക്കീതുകളും രുചിച്ചു നോക്കുക (എന്ന് അവരോട് പറയപ്പെട്ടു)


ശിക്ഷ അനുഭവിക്കുന്നവരോട് ഇങ്ങനെ പറയുന്നതും ഒരു തരം ശിക്ഷ തന്നെയാണ്


وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ


(40)നിശ്ചയമായും ചിന്തിച്ചു ഗ്രഹിക്കുവാനായി ഖുർ ആനെ നാം എളുപ്പമാക്കിയിരിക്കുന്നു എന്നാൽ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?


വിശദീകരണം മുമ്പ് പറഞ്ഞിട്ടുണ്ട്


وَلَقَدْ جَاء آلَ فِرْعَوْنَ النُّذُرُ


(41)ഫറോവയുടെ ആൾക്കാർക്ക് എന്റെ താക്കീതുകൾ വന്നു


ഞാനാണ് ഏറ്റവും വലിയ ദൈവം എന്ന് വാദിക്കുന്ന ഫറോവയും അവനെ അനുസരിക്കുന്നവരും വലിയ അപരാധികളാണ്.അള്ളാഹുവിനു പങ്കാളിയെ സ്ഥാപിക്കുക  എന്നത് അള്ളാഹുവിനു ഏറ്റവും വെറുപ്പുള്ള കാര്യമാണ്.അത് കൊണ്ട് തന്നെ അവരുടെ ഇത്തരം തെറ്റുകൾക്കെതിരെ പ്രവാചകന്മാരെ അയച്ച് അള്ളാഹു ഉത് ബോധിപ്പിച്ചു മൂസാ നബി().ഹാറൂൻ നബി() എന്നിവരായിരുന്നു അനുസരിക്കുന്നവർക്കുള്ള സുവിശേഷവും നിഷേധിക്കുന്നവർക്കുള്ള താക്കീതുമായി അനിഷേധ്യമായ തെളിവുകളോടെ അവരിലേക്ക് നിയോഗിതരായിരുന്നത്.


كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ

(42) നമ്മുടെ ദ്ര്ഷ്ടാന്തങ്ങളെയെല്ലാം അവർ നിഷേധിച്ചു അപ്പോൾ പ്രതാപ ശാലിയും കഴിവുള്ളവനുമായ ഒരുവന്റെ പിടുത്തം അവരെ നാം പിടിച്ചു(ശിക്ഷിച്ചു)

നബിമാരെ അവർ നിഷേധിച്ചു.അപ്പോൾ അവരെ അള്ളാഹു ശക്തിയായി ശിക്ഷിച്ചു ഒരു ധിക്കാരിയെയും ശേഷിപ്പിച്ചില്ല. ഞാനാണ് ദൈവം എന്ന് അഹങ്കരിച്ചു നടന്ന ഫറോവയും അത് വിശ്വസിച്ച് അവനിൽ പ്രതീക്ഷയർപ്പിച്ചു ജീവിച്ചവരും നിന്ദ്യമായി നിരായുധരായി ചെങ്കടലിൽ മുങ്ങി മരിച്ച ദയനീയ രംഗം ഖുർ ആൻ വിശദീകരിച്ചിട്ടുണ്ട്.അതാണിവിടെയും സൂചിപ്പിക്കുന്നത്


 أَكُفَّارُكُمْ خَيْرٌ مِّنْ أُوْلَئِكُمْ أَمْ لَكُم بَرَاءةٌ فِي الزُّبُرِ

(43)(ഹേ ജനങ്ങളേ!) നിങ്ങളിലുള്ള സത്യനിഷേധികൾ അവരേക്കാൾ മികച്ചവരാണോ?അതോ വേദപ്രമാണങ്ങളിൽ നിങ്ങൾക്ക് വല്ല ഒഴിവും(വിടുതിയും)ഉണ്ടോ?

നൂഹ്
നബി()ന്റെ ജനതയും ഹൂദ് നബി()ന്റെ ജനതയും സാലിഹ് നബി()ന്റെ ജനതയും  ലൂഥ് നബി()ന്റെ ജനതയും ഫറോവയുടെ ജനതയും പ്രവാചകന്മാരെ ധിക്കരിച്ചപ്പോൾ അവരെ അള്ളാഹു നശിപ്പിച്ച രംഗങ്ങൾ വിശദീകരിച്ചു കൊണ്ട് നബി()യെ ധിക്കരിക്കുന്ന മക്കയിലെ അവിശ്വാസികളോട് ഖുർ ആൻ ചോദിക്കുന്ന ഗൌരവമുള്ള ചോദ്യമാണിത് .നേരത്തേ വിശദീകരിച്ച വിഭാഗങ്ങളേക്കാൾ ശക്തന്മാരാണോ നിങ്ങൾ?അവരെ അപേക്ഷിച്ച് മക്കക്കാർ ശക്തി കുറഞ്ഞവരാണ്.കാരണം അവർ നൂറ്റാണ്ടുകൾ ജീവിക്കാനുതകും വിധം ശക്തിയും ബുദ്ധിയും ആൾ ബലവുമെല്ലാം നൽകപ്പെട്ടവരായിരുന്നു.എന്നിട്ടും നിഷേധികളായപ്പോൾ അള്ളാഹു അവരെ നശിപ്പിച്ചു.എങ്കിൽ അവരേക്കാൾ ബലഹീനരായ നിങ്ങളെ നശിപ്പിക്കില്ലെന്ന് ധരിക്കരുത് എന്നാണ് നിങ്ങൾ അവരേക്കാൾ മികച്ചവരാണോ എന്ന ചോദ്യത്തിന്റെ താല്പര്യം.അതോ വേദപ്രമാണങ്ങളിൽ നിങ്ങൾക്ക് വല്ല വിടുതിയുമുണ്ടോ എന്ന ചോദ്യത്തിന്റെ താല്പര്യം നിങ്ങൾക്ക് ശിക്ഷ നൽകാതെ നിങ്ങൾ എന്ത് ചെയ്താലും നിങ്ങളെ അള്ളാഹു  വെറുതെ വിടുമെന്ന വല്ല ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്നാണ്.ഒരു ഉറപ്പും നിങ്ങൾക്ക് ലഭിച്ചിട്ടില്ല.മുമ്പ് പറഞ്ഞവരേക്കാൾ നിങ്ങൾ ശക്തന്മാരുമല്ല.അഥവാ നിങ്ങളെ ശിക്ഷിക്കാൻ അള്ളാഹുവിനു ഒരു പ്രയാസവുമില്ല.അതിനാൽ സത്യ നിഷേധത്തിൽ നിലയുറച്ച് പോകുന്ന നിങ്ങളുടെ നിലപാട് മാറ്റിയേ മതിയാവൂ എന്നാണീ സൂക്തത്തിന്റെ ചുരുക്കം


أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ

(44)അതല്ല ഞങ്ങൾ സ്വരക്ഷാ നടപടി എടുക്കുന്ന സുശക്തമായ ഒരു സംഘമാണെന്ന് (നബിയേ)അവർ പറയുന്നുവോ?

അഥവാ അള്ളാഹുവിന്റെ ശിക്ഷ വന്നാൽ അത് തടയാൻ ഞങ്ങൾ പരസ്പരം കൈകോർക്കുകയും ഒരാളെയും ശിക്ഷക്ക് വിട്ട് കൊടുക്കാതെ പ്രതിരോധിക്കാൻ ഞങ്ങൾ തന്നെ മതിയായവരാണെന്ന ധാരണ അവർക്കുണ്ടോ എന്നാണ് ചോദ്യം .ഒരിക്കലും അവർ ക്ക് അതിനു കഴിയില്ലെന്ന ഓർമ്മപ്പെടുത്തലാണിവിടെ അള്ളാഹു നൽകുന്നത്


سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ

(45) സംഘം പിന്നീട് പരാജയപ്പെടുത്തപ്പെടും അവർ പിന്തിരിഞ്ഞോടുകയും ചെയ്യും

പരസ്പരം സഹായിക്കാൻ കഴിയില്ലെന്ന് മാത്രമല്ല അവർക്ക് ദയനീയ പരാചയം വരാനിരിക്കുന്നു അവർ
  തോറ്റോടുന്ന അവസ്ഥയും വരാനിരിക്കുന്നു എന്ന് അള്ളാഹു പറയുന്നു.ഇബ്നു കസീർ()എഴുതുന്നു.ഇബ്നു അബ്ബാസ്()പറഞ്ഞു.ബദ് യുദ്ധ ദിനത്തിൽ നബി() തന്റെ തമ്പിലിരുന്നു കൊണ്ട് ,, ള്ളാഹുവേ! ഇവിടെ നീ നീഞങ്ങളെ പരാചയപ്പെടുത്തിയാൽ ഒരിക്കലും ഭൂമിയിൽ പിന്നീട് നീ ആരാധിക്കപ്പെടുകയില്ല അതിനാൽ ചെറു സംഘത്തെ നീ സഹായിക്കണമേ ,,എന്ന് പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു അബൂബക്കർ() നബി()യുടെ കൈ പിടിച്ച് കൊണ്ട് പറഞ്ഞു നബിയേ!ഇനി മതി.അള്ളാഹു തങ്ങളെ കൈവിടില്ല .അങ്ങനെ നബി() തമ്പിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ,, സംഘം പിന്നീട് പരാചയപ്പെടുത്തപ്പെടും അവർ പിന്തിരിഞ്ഞോടുകയും ചെയ്യും ,,എന്ന സൂക്തം പാരായണം ചെയ്തു.(ഇബ്നു കസീർ4/388)ബദ് റിൽ ശത്രുക്കൾക്ക് അതി ദയനീയ പരാജയം സംഭവിച്ച പ്രസിദ്ധ ചരിത്രം ഇവിടെ സ്മരണീയമാണ്


بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ

(46)
അതു മാത്രമല്ല അന്ത്യ ഘട്ടമാണ് അവരുടെ നിശ്ചിത സമയം അന്ത്യ ഘട്ടമാകട്ടെ ഏറ്റവും ആപൽക്കരമായതും ഏറ്റവും കൈപ്പേറിയതുമാകുന്നു

ഭൂമിയിൽ അവർക്കുണ്ടായ തിരിച്ചടി കൊണ്ടൊന്നും അവരുടെ ദുർഗതി അവസാനിക്കുന്നില്ല.അവർക്ക് അർഹമായ പ്രതിഫലം ശിക്ഷയായി നൽകാൻ അള്ളാഹു നിശ്ചയിച്ച സമയം അന്ത്യ നാളാണ്.അത് അത്യാപൽക്കരവും വളരെ അരോചകവുമായിരിക്കും.


إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ

(47)
നിശ്ചയമായും കുറ്റവാളികൾ വഴിപിഴവിലും കിറുക്കിലുമാണ്

അവർ
സത്യവുമായി ഒരു ബന്ധവുമില്ലാത്ത നിലപാടുകളിലാണ്.സംശയങ്ങളിലും അഭിപ്രായങ്ങളിലെ സ്ഥിരതയില്ലായ്മയിലുമാണ്.കിറുക്കന്റെ സ്വഭാവത്തിൽ കാണുന്ന ഭാവ മാറ്റം പോലെ അവർക്ക് എപ്പോഴും മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും.കാരണം സ്വന്തം ഇഛക്കും താല്പര്യത്തിനുമനുസരിച്ചുള്ള നിലപാടാണല്ലോ അവർ സ്വീകരിക്കുക.അവിശ്വാസികളും പുത്തൻ വാദികളുമെല്ലാം പരാമർശനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മഹാനായ ഇബ്നു കസീർ (4/389)രേഖപ്പെടുത്തുന്നു.ഓരോ സന്ദർഭത്തിലും മാറി മറിയുന്ന അവരുടെ അഭിപ്രായങ്ങളുടെ അവസ്ഥ വിശകലനം ചെയ്താൽ നമുക്ക് ഇത് വേഗം ബോദ്ധ്യപ്പെടും


يَوْمَ يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ ذُوقُوا مَسَّ سَقَرَ

(48)
മുഖങ്ങളിലായി അവർ നരകത്തിൽ വലിച്ചിഴക്കപ്പെടുന്ന ദിവസം നിങ്ങൾ നരകത്തിന്റെ ബാധയെ രുചിച്ച് നോക്കുക (എന്ന് അവരോട് പറയപ്പെടും)

ഭൂമിയിൽ
സത്യ നിഷേധത്തിലും സംശയങ്ങളിലും കഴിഞു കൂടിയ ഇവർക്ക് അള്ളാഹു നരകത്തിൽ നൽകുന്ന ശിക്ഷയുടെ ഒരു രൂപമാണിവിടെ പറയുന്നത് മുഖത്തിനുമേൽ അവർ വലിച്ചിഴക്കപ്പെടും.എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഭൂമിയിൽ നിന്ന് അവർക്ക് അറിയാതിരുന്നത് പോലെ എങ്ങോട്ടാണ് ഞങ്ങൾ വലിച്ചിഴക്കപ്പെടുന്നതെന്ന് അവർക്ക് അറിയാൻ കഴിയാത്ത വിധത്തിലായിരിക്കും അവർ വലിക്കപ്പെടുന്നത് .അവർക്ക് ശിക്ഷയുടെ സങ്കടം ഒന്നു കൂടി വർദ്ധിപ്പിക്കാനാണ് നരകത്തിന്റെ ബാധയെ  രുചിച്ച് നോക്കുക എന്ന് അവരോട് പറയപ്പെടുന്നത് (ഇബ്നു കസീർ(4/389) വാക്യം 48-ലെ സഖർ എന്ന പദം നരകത്തിന്റെ വിവിധ നാമങ്ങളിൽ ഒന്നാണ്


إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ

(49)
എല്ലാ വസ്തുവിനെയും ഒരു നിർണ്ണയ പ്രകാരം തന്നെ നാം സ്ര്ഷ്ടിച്ചിരിക്കുന്നു

ഖദർ
എന്ന പദത്തിനു കണക്ക്,തോത്,നിശ്ചയം,വ്യവസ്ഥ,നിർണ്ണയം എന്നൊക്കെയാണ് വാക്കർത്ഥം.ഉണ്ടായതും ഉണ്ടാവാനിരിക്കുന്നതുമായ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് അള്ളാഹുവാണെന്നും  ചെറുതോ വലുതോ ചലിക്കുന്നതോ അല്ലാത്തതോ എന്ന വ്യത്യാസം കൂടാതെ എല്ലാ വസ്തുക്കളെയും ഒരു നിശ്ചിത വ്യവസ്ഥയോട് കൂടിയാണ് അവൻ സ്ര്ഷ്ടിച്ചിരിക്കുന്നതെന്നും ഓരോന്നിന്റെയും ആക്ര്തിയും പ്രക്ര്തിയും സ്വഭാവം,സമയം,സ്ഥലം,വലിപ്പം,നന്മ,തിന്മ,പ്രവർത്തനം തുടങ്ങി ഓരോ കാര്യവും ഇന്ന രൂപത്തിലെന്ന നിർണ്ണയവും വ്യവസ്ഥയും അവൻ മുമ്പേ നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് ഇവിടെ സൂചിപ്പിക്കന്നത്  ഇത്തരത്തിലുള്ള നിർണ്ണയത്തെ-ഖദറിനെ-നിഷേധിച്ചിരുന്ന ചില പുത്തൻ വാദികൾ മുമ്പുണ്ടായിരുന്നു ഖദ് രിയ്യത്ത്-ഖദ് റിനെ നിഷേധിക്കുന്നവർ -എന്നായിരുന്നു അവർ അറിയപ്പെട്ടിരുന്നത് .സുറാറ: )നബി()യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസ് ,,എന്റെ സമുദായത്തിൽ വരാനിരിക്കുന്ന ഖദ് നിഷേധികളെ കുറിച്ചാണ് സൂക്തം അവതരിച്ചത്,,ഇബ്നു കസീർ()ന്റെ തഫ്സീർ(4/389) രേഖപ്പെടുത്തുന്നു

നീ അള്ളാഹുവോട് സഹായം തേടുക അശക്തനാവരുത്.നിനക്ക് വല്ല പ്രയാസവും വന്നാൽ അള്ളാഹു നിശ്ചയിച്ചു അവൻ ഉദ്ദേശിച്ചത് അവൻ ചെയ്യും എന്ന് നീ പറയണം ഞാൻ ഇന്ന കാര്യം ചെയ്തിരുന്നുവെങ്കിൽ എന്ന് നീ പറയരുത് .കാരണം പ്രയോഗം പിശാചിന്റെ പ്രവർത്തനം തുറക്കുന്നതാണ് എന്ന് സ്വഹീഹായ നബി വചനത്തിൽ വന്നിട്ടുണ്ടെന്നും ലോകം മുഴുവൻ നിനക്ക് ഉപകാരം ചെയ്യാനോ ഉപദ്രവം ചെയ്യാനോ തീരുമാനിച്ചാലും അള്ളാഹു നിശ്ചയിച്ചെങ്കിലല്ലാതെ അവർക്ക് അത് ചെയ്യാനാവില്ലെന്നും ഹദീസിൽ വന്നിട്ടുണ്ട്(ഇബ്നു കസീർ(4/389)


وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ

(50)
നമ്മുടെ കല്പന ഒരൊറ്റ പ്രാവശ്യമാകുന്നു കണ്ണ് കൊണ്ട് ഒന്ന് ഇമ വെട്ടുന്നത് പോലെ (അത്രയും വേഗത്തിലായിരിക്കും)

അള്ളാഹു
ഉദ്ദേശിക്കുന്ന ഏതൊരു കാര്യവും നടപ്പിൽ വരുത്തുവാൻ അവനു യാതൊരു പ്രയാസവുമില്ല ഒന്ന് ഉദ്ദേശിക്കുകയേ വേണ്ടൂ.കണ്ണ് ഇമ വെട്ടുന്ന അത്രയും വേഗത്തിൽ -അല്പം പോലും താമസമില്ലാതെ-അവന്റെ കാര്യങ്ങളെല്ലാം നടപ്പിൽ വരുമെന്ന് സാരം.രണ്ടാമത് കല്പന ആവർത്തിക്കേണ്ട ആവശ്യം പോലും വരില്ല


وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ

(51)(
സത്യ നിഷേധികളേ!)നിങ്ങളെപ്പോലെയുള്ളവരെ (ഇതിന്നു മുമ്പ്)നാം ശിക്ഷിക്കുകയുണ്ടായിട്ടുണ്ട് ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

നബി
()യെ നിഷേധിച്ച മക്കയിലെ അവിശ്വാസികളോടുള്ള ചോദ്യമാണ്.പ്രവാചകന്മാരെ തള്ളിയ പലരെയും മുമ്പ് നാം ശിക്ഷിച്ചിട്ടുണ്ട്. ചരിത്രം കേട്ട പരിചയം ഇവർക്കുമുണ്ട്.അതേ ദുരന്തം ഞങ്ങൾക്കും വന്നേക്കുമെന്ന് മനസ്സിലാക്കി നിഷേധത്തിൽ നിന്ന് പിന്മാറാനുള്ള ചിന്താ ശേഷി നിങ്ങളിൽ ആർക്കുമില്ലേ എന്ന് സാരം


وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ

(52)
അവർ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്


وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ

(53)
എല്ലാ ചെറുതും വലുതുമായ കാര്യം എഴുതി വെക്കപ്പെടുന്നതാണ്

ഓരോരുത്തരുടെയും
പ്രവർത്തനങ്ങൾ മാലാഖമാർ രേഖപ്പെടുത്തുന്നുണ്ട്.അതെല്ലാം വിചാരണ നാളിൽ നാം കാണേണ്ടി വരികയും ചെയ്യും പ്രവാചക പത്നി ആയിശ ബീവി()പറയുന്നു എന്നോട് നബി() പറഞ്ഞു നിസ്സാരമായി ഗണിക്കപ്പെടുന്ന തിന്മകളെ പ്പോലും നീ സൂക്ഷിക്കണം കാരണം അതും അന്വേഷിച്ച് രേഖപ്പെടുത്താൻ അള്ളാഹു സംവിധാനമുണ്ടാക്കിയിട്ടുണ്ട്.(നസാഇ ,ഇബ്നു മാജ:)


إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ

(54)
നിശ്ചയം ഭയ ഭക്തിയുള്ളവർ സ്വർഗ്ഗങ്ങളിലും അരുവികളിലുമാകുന്നു


فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ


(55)അതെ.സത്യത്തിന്റെ ആസ്ഥാനത്തിൽ.പ്രബലനായ ഒരു രാജാധിപതിയുടെ അടുക്കൽِ


സത്യ നിഷേധികൾക്ക് ലഭിക്കാനിരിക്കുന്ന ശിക്ഷയെക്കുറിച്ചു പറഞ്ഞ ശേഷം  അള്ളാഹുവിന്റെ വിധി വിലക്കുകൾ ശരിയായി പാലിച്ചു ജീവിച്ച  നല്ലവർക്കുള്ള പ്രതിഫലത്തെയും ആദരവിനെയും വിവരിച്ചിരിക്കുകയാണിവിടെ അതെ,അവർ ആനന്ദ പൂർണമായ സ്വർഗ്ഗത്തിൽ ഉല്ലസിക്കുന്നവരാണ് .സ്ര്ഷ്ടാവായ നാഥന്റെ പൊരുത്തവും ത്ര്പ്തിയും ആസ്വദിക്കുകയാണവർ.അള്ളാഹു മഹത്വത്തിനു നമ്മെയും അർഹരാക്കുമാറാവട്ടെ ആമീൻ



മറ്റു ഭാഗങ്ങൾ ഇവിടെ വായിക്കാം  > ഭാഗം- 01, ഭാ‍ഗം- 02

1 comment:

വഴികാട്ടി / pathfinder said...

അൽ ഖമർ ഭാഗം -03 പ്രിയ വായനക്കാർക്കായി വീണ്ടും വിളക്കിൽ പുതിയ പോസ്റ്റ്